Friday 19 October 2012

ഇല്ല, ഞാനില്ലിപ്പോള്‍





ഇരപിടിയന്‍ നിദ്ര അരികിലിരികുന്നു
മുനനഖത്തുമ്പില്‍ കൊരുത്തെടുക്കാന്‍..
നിത്യ മൌനത്തിന്റെ മുഖപടം ചൂടിച്ച് 
ഇരുളാഴക്കുഴിയിലെന്‍ സ്വരമമര്‍ത്താന്‍ .
ക്ഷണിക പ്രഭാവര്‍ണ്ണനിമിഷങ്ങളേ ,യില്ല 
കൊതി മാറിയില്ല ഞാന്‍ തൃപ്തനല്ല .

വൈകിയുദിച്ച  നിലാവെന്റെ മേനിയില്‍ 
ചന്ദനഗന്ധത്തണുപ്പെറിഞ്ഞു 
കുങ്കുമം ചുമ്മി തളര്ന്നവനെങ്കിലും 
ഇന്നേറിഞ്ഞുള്ളൂ ഹൃദ്യഗന്ധം.
ഇനിയല്‍പ്പമാത്ര മണം നുകരട്ടെ ഞാന്‍ 
അതിനു ശേഷം മാത്രം നീണ്ടുറക്കം.

കാറ്റ്,വെയില്‍,മഴ,മഞ്ഞ്,ശൈത്യം 
സമനിയമത്തിന്റെ ദൃശ്യഭാഷ.
എന്നിട്ടുമെന്തേ ഗൂഡസ്ഥ ലികളില്‍
എന്നെ ഞാനെന്നും ഒളിച്ചുവച്ചൂ .
അതിരില്ലാസ്നേഹത്തിലെന്നെനിവര്‍ത്തനം
മതി,പിന്നെമതി ആ വിശുദ്ധയാത്ര.   

1 comment: