Wednesday 17 October 2012

പ്രണയഗാനം


പക്ഷിപ്പാട്ട് പിറന്നാലേ 
സൂര്യന്‍  കണ്ണു  തുറന്നീടൂ.
കന്നിപ്പൂവ് ചിരിച്ചാല്‍ മാത്രം 
പവിഴക്കാറ്റിന്  ചിറക് വരൂ.
നിന്‍ മിഴിയിണയില്‍  പുഞ്ചിരി പൂത്താല്‍ 
എന്നില്‍ ശലഭാക്കൂടുണരും 
*
പാട്ടൂറും മുളങ്കൂട്ടില്‍ പകല്‍ച്ചന്തം  പതയുമ്പോള്‍ 
നിറമുള്ള നിഴല്‍ വീഴ്ത്താന്‍ മോഹത്തിന്‍ തിടമ്പേറ്റം .
നീ പാര്‍ക്കുമിലക്കൂട്ടില്‍ തണല്‍ത്തണുപ്പണിയുമ്പോള്‍ 
ചിലുത്തു പൂക്കുന്നെന്നില്‍ പകല്‍ക്കിനാപ്പൂമരങ്ങള്‍ 
നാവിന്‍ നനവില്‍ 
മധുരം കിനിയും 
നിമിഷം വരവായീ .....
*
കണ്‍പീലി തുടിക്കുമ്പോള്‍ സ്പടികച്ചെപ്പിന്നുള്ളില്‍ 
ഇളകുന്നു കൊതിപ്പിക്കും കാട്ടു ഞാവല്‍പ്പഴങ്ങള്‍ .
ചുണ്ടത്തെ കൊതിച്ചിരി , കണ്ണിലെ തിളക്കവും 
കണ്ടിതോ ഓമലേ സൂര്യന്‍  മേഘത്തിന്‍ മറപൂകി 
മധുവും മണവും 
ഇഴുകി ചേരും 
നിമിഷം വരവായീ .....

No comments:

Post a Comment