Saturday 30 November 2013

കുട്ടിപ്പാട്ട്
...
മഴ മടങ്ങാൻ ശപിക്കല്ലെ  ദൈവേ
എരികനൽത്തീ എറിയല്ലെ ദൈവേ
കര കരിച്ച് മുടിക്കല്ലെ ദൈവേ
കടല് ചുട്ടു രസിക്കല്ലെ ദൈവേ
                             (മഴ മടങ്ങാൻ
.
അറുതിയില്ലാത്ത വറുതിക്കു കാത്ത്
അണ്ടനടകോടൻ ചാവാൻ കൊതിച്ച്
താന്തോന്നിത്തം പെരുകുന്ന കണ്ട്
കുലമെരിക്കാൻ തുനിയല്ലേ ദൈവേ
                            (  (മഴ മടങ്ങാൻ
.
ചങ്കും കൂമ്പും കരിഞ്ഞ് കിടാങ്ങൾ
ചത്തുവീഴും പുഴുക്കളാണിന്ന്
വായ്ക്കരിക്കരി തേടേണ്ട കാലം
വാതിൽ തല്ലിപ്പൊളിക്കുന്നു  ദൈവേ
                                   (മഴ മടങ്ങാൻ

മറ്റു പെണ്ണിന്നുടല് മോഹിച്ച്
ഇഷ്ട ഭാര്യയേം മക്കളേം കൊല്ലും
കശ്മലന്മാർ പെരുകുന്ന കണ്ട്
മനമുരുകി കരയല്ലെ ദൈവേ
                                    (മഴ മടങ്ങാൻ
.
പെറ്റകുഞ്ഞിൻ കഴുത്തറുത്തിട്ട്
കള്ളക്കാമുകനൊപ്പം പൊറുക്കാൻ
കരളുറപ്പുള്ള പെണ്ണിനെ കണ്ട്
കരളു നോവുന്ന ദൈവമേ മാപ്പ്
                               (മഴ മടങ്ങാൻ
.
വഴിപെഴച്ചോരു വാഴുന്നെടത്ത്
നെലവിളിച്ചെത്തമേറുന്ന  നാട്ടിൽ
ഇരുളുകൊണ്ടോട്ടയടയുന്ന കണ്ട്
മനമുരുകി വെറുക്കല്ലെ ദൈവേ
                            (മഴ മടങ്ങാൻ
.
മണ്ണ്കത്താത്ത  നാളിങ്ങുവരുവാൻ
കരളിൽ  നനവ് നെറയ്ക്കെന്റെ   ദൈവേ
നെഞ്ചാറയിലറിവൊള്ള മക്കൾ
മാത്രമിങ്ങ് നെറയട്ടെ  ദൈവേ
                             (മഴ മടങ്ങാൻ  

No comments:

Post a Comment