Tuesday 13 November 2012

കഥ പറയും മുത്തച്ഛനിലെ മൂന്നാം ഗാനം



പാട്ടുകൊണ്ടാകാശം മിന്നിക്കും പക്ഷിപോല്‍
പാടിത്തിമിര്‍ക്കാം ഇളവെയിലില്‍
പാടത്ത്  നെല്‍ക്കതിര്‍ താളം പിടിക്കുന്നു
തുള്ളാട്ടം തുള്ള് ചുവടുവയ്ക്ക്
മുന്നേ നടന്നോര്‍  ചൊരിഞ്ഞിട്ട താളത്തില്‍
ഹൃദയം കുളിര്‍ന്നുലഞ്ഞീടുവാനായ്
                    (പാട്ടുകൊണ്ടാകാശം

സ്നേഹത്തില്‍ മിന്നുന്ന  നല്‍ വാക്കുതെളിയുന്ന
ഭാഷ നമുക്ക് സ്വന്തം
വെടി മരുന്നൊച്ചയും  നിലവിളിയും വീണു
മലിനമാകാത്ത ഭാഷ.
പച്ചപ്പ്‌ തൊട്ടും പുഴത്തണുപ്പിറ്റിച്ചും
പാടാം നമുക്കിന്നു പാടാം.
                    (പാട്ടുകൊണ്ടാകാശം

മൌനവും മഞ്ഞും  തുരന്ന് തുരന്നതില്‍
എന്നും മയങ്ങല്ലേ കൂട്ടുകാരെ.
നമ്മള്‍ നമുക്കായ് പാടുമീ പാട്ട്
ചെറു ചൂടുണര്‍ത്തുന്ന പാട്ട്
കണ്ണില്‍ ഭയത്തിന്റെ മുള്ള് തറഞ്ഞോര്‍ക്ക്
സാന്ത്വന ശീതള  സ്പര്‍ശമാവാന്‍
വര്‍ണ്ണക്കിനാക്കള്‍ക്ക് ചിറകു മുളയ്ക്കുവാന്‍
അലിവിന്റെ പാട്ട് നമുക്ക് പാടാം
                    ( പാട്ടുകൊണ്ടാകാശം

No comments:

Post a Comment